വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളുമെന്ന് പറഞ്ഞത് ജോസഫ് ഗീബൽസ് ആണ്
കേരളത്തെക്കുറിച്ചുളള അസത്യങ്ങള്‍ കുത്തിനിറച്ച കേരളാ സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ച്ചയായ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുളള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്.
എത്രയൊക്കെ ഡിസൈന്‍ ഡിസൈനായി നിങ്ങള്‍ കഥകള്‍ മെനഞ്ഞാലും വ്യത്യസ്തമായ പ്രൊപ്പഗാണ്ടകള്‍വെച്ച് ഒരു സംസ്ഥാനത്തെ മുദ്രകുത്തി ആ സംസ്ഥാനത്തിന്റെ പേരില്‍തന്നെ ഒരു സിനിമയിറക്കി വിട്ടാലും, ഇവിടെ അതൊന്നും ചിലവായില്ല. ചിലവാകാനും പോകുന്നില്ല.
കേരളസ്റ്റോറി' എന്ന സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണ്. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണമെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ്
ട്രെയിലർ ഇറങ്ങാൻ പോലും സിനിമറ്റോഗ്രാഫ് നിയമം 1952 പ്രകാരംരൂപീകരിച്ച സെൻസർബോർഡ് അംഗീകാരം നൽകേണ്ടതാണെന്ന് നൂര്‍ബിന ഫേസ്ബുക്കില്‍ കുറിച്ചു.
മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്